ദ ലോൺലിയസ്റ്റ് റണ്ണർ (ഏറ്റവും ഏകാകിയായ ഓട്ടക്കാരന്‍) നെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? മൈക്കിൾ ലാംഗ്ടൺ എന്നു പേരുള്ള ഒരു കുട്ടിയുടെ ബാല്യകാലവും 14 വയസ്സു വരെയുള്ള തന്‍റെ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലം നേരിടുന്നതിനുള്ള അവന്‍റെ കഠിന പോരാട്ടവും ആസ്പദമാക്കിയുള്ള ഒരു പാതി ആത്മകഥാപരമായ സിനിമയാണ് അത്. മൈക്കിളിന്‍റെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലം നിർത്തിക്കുന്നതിനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമായി, അവന്‍റെ അമ്മ പെഗ്ഗി മൂത്രം പാടുവീഴ്ത്തിയ കിടക്കവിരികൾ പുറത്ത് ജനാലയ്ക്കടുത്ത് സ്പഷ്ടമായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിച്ചു, അവന്‍റെ കൂട്ടുകാർ സ്‌കൂളിൽ നിന്നു മടങ്ങി വരുന്ന വേളയിൽ അത് കാണാനിടയാകുന്നതിനും അവർക്ക് ഒരു നല്ല ചിരിക്ക് ഇടയാക്കുന്നതിനും വേണ്ടി ആയിരുന്നു അമ്മ അങ്ങനെ ചെയ്തത്. ആഴത്തിൽ മനഃസംഘർഷം അനുഭവിച്ച മൈക്കിൾ, എല്ലാ ദിവസവും വൈകുന്നേരം കൂട്ടുകാർ സ്‌കൂൾ കെട്ടിടം വിടുന്നതിനു പോലും മുൻപേ വീട്ടിലേയ്ക്ക് മത്സരിച്ച് ഓടി എത്തി, ആ വിരികൾ തിരിച്ച് പിടിച്ചെടുത്തു മാറ്റിയിട്ടു. ആ അവസ്ഥ രക്ഷപ്പെടുത്തി എടുക്കുന്നതിനു വേണ്ടിയാണ് മൈക്കിൾ ഓട്ടം തുടങ്ങിയത്, പക്ഷേ ഈ പരിശീലനം പിൽക്കാലത്ത് അവന്‍റെ കായികാഭ്യാസ സാമർത്ഥ്യം മികവുറ്റത് ആക്കി ത്തീര്‍ക്കുന്നതിലേക്കു സംഭാവന നൽകി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലേയ്ക്ക് അവന് ഒരു സ്‌കോളർഷിപ്പും നേടിക്കൊടുത്തു. അവന്‍റെ തീവ്രമായ ഒളിംപിക് മോഹം ഒരിക്കലും പകൽ വെളിച്ചം കണ്ടില്ല, എങ്കിലും സിനിമയിൽ നക്ഷത്രത്തിളക്കമാർന്ന ഒരു തൊഴിൽ നേടും വരെ അവൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഇന്ന് അംഗീകരിക്കപ്പെട്ട ടിവി അഭിനേതാവ്, എഴുത്തുകാരൻ, സംവിധായകൻ, നിര്‍മ്മാതാവ് എന്നീ നിലകളിൽ ലോകം ലാംഗ്ടണെ അറിയുന്നുണ്ട്. ലോകത്തിന് അറിയാൻ പാടില്ലാതിരുന്ന കാര്യം ദീനമായ ആത്മാഭിമാനത്തോടെ അവൻ ഏറ്റവും അധികം കാലം കഴിഞ്ഞുകൂടി എന്നതും അവന്‍റെ അമ്മ വിരിപ്പുകൾ പ്രദർശിപ്പിച്ചിരുന്നതിന്‍റെ വേദനിപ്പിക്കുന്ന ഓർമ്മയിൽ നിന്ന് മുക്തി നേടാൻ അവൻ വളരെ ഏറെ വർഷങ്ങൾ എടുത്തു എന്നതും ആണ്.
എല്ലാ മാതാപിതാക്കളും മൈക്കിളിന്‍റെ അമ്മയെ പോലെ അങ്ങേയറ്റം തീവ്രമായ നടപടികൾ കൈക്കൊണ്ടു എന്നു വരില്ല, പക്ഷേ ഏറ്റവും പുതിയ ഗവേഷണഫലം കാണിക്കുന്നത് ഒരു കുട്ടിയുടെ കിടക്കയില്‍ മൂത്രമൊഴിക്കുന്ന ശീലത്തോട് എങ്ങനെയാണ് മാതാവോ പിതാവോ അല്ലെങ്കിൽ പരിചരിക്കുന്ന വ്യക്തിയോ പ്രതികരിക്കുന്നത് എന്നത് കുട്ടിയുടെ വൈകാരിക സ്വാസ്ഥ്യത്തിൽ പ്രഭാവം സൃഷ്ടിക്കുന്നു എന്നാണ്.
നമുക്ക് ആദ്യം അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കാം. കിടക്കയില്‍ മൂത്രമൊഴിക്കുന്ന അവസ്ഥയുടെ വൈദ്യശാസ്ത്ര സംജ്ഞയായ എന്യൂറീസസ് (Enuresis), പരാമർശിക്കുന്നത് ബോധപൂർവ്വമല്ലാതെ മൂത്രം പുറത്തു പോകുന്നു എന്നതാണ്. അറിയാതെ മൂത്രം പോകൽ പകലോ (diurnal, പകൽസമയത്തുള്ളത്) അല്ലെങ്കിൽ രാത്രിയിലോ (nocturnal, രാത്രിസമയത്തുള്ളത്) സംഭവിച്ചേക്കാം. കൂടുതൽ സാധാരണമായത് രാത്രികാലത്തു സംഭവിക്കുന്നതാണ്, അതു തന്നെ രണ്ടു തരം ഉണ്ട്: പ്രൈമറി അഥവാ പ്രാഥമികം, സെക്കണ്ടറി അഥവാ രണ്ടാം ഘട്ടത്തിൽ ഉള്ളത്. കിടക്കയിൽ മൂത്രമൊഴിക്കുന്ന പ്രാഥമികമായ അവസ്ഥയിൽ, അവൾ അല്ലെങ്കിൽ അവൻ ഒരു ശിശു ആയിരുന്ന കാലം മുതൽ കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതാണ്, ഇതുവരേയ്ക്കും സ്വമേധയാ ഉള്ള നിയന്ത്രണം നേടിയിട്ടില്ല. നേരേ മറിച്ച് സെക്കണ്ടറി/രണ്ടാംഘട്ട അവസ്ഥയിൽ ആകട്ടെ, കുട്ടിയോ കൗമാരക്കാരനോ (അല്ലെങ്കിൽ സന്ദർഭാനുസൃതം പ്രായപൂർത്തി എത്തിയ വ്യക്തി) അനേകം മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം പോലും സ്വമേധയാ ഉള്ള നിയന്ത്രണം പ്രകടിപ്പിച്ചിരുന്നതിനു ശേഷം പിന്നീട് സംഭവിക്കുന്ന കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന ശീലമാണ്.
നിങ്ങളുടെ കുട്ടി കിടക്ക നനയ്ക്കുന്നു എങ്കിൽ, അവനോ അവളോ അത് മനഃപൂർവ്വം ചെയ്യുന്നതല്ല എന്ന് അറിയുക. അഞ്ചു വയസ്സു വരെയുള്ള പ്രായത്തില്‍ കിടക്ക നനയ്ക്കൽ അസാധാരണമല്ല, മിയ്ക്കവാറും കുട്ടികൾ സ്വമേധയാ നിയന്ത്രണം നേടുകയും ചെയ്യും. എന്യൂറീസസ് എന്ന കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്ഥയുടെ കാരണങ്ങൾ മൂത്രസഞ്ചിയുടെ (ബ്ലാഡറിന്‍റെ) പ്രവർത്തനത്തിലുള്ള കാലതാമസം ഉൾപ്പടെ ബഹുമുഖം ആണ്. ചില അവസരങ്ങളിൽ, സ്ഥിതി/സ്ഥാനഭേദം (ഉദാഹരണത്തിന് ഒരു പുതിയ സ്കൂള്‍, ഒരു കൂടപ്പിറപ്പിന്‍റെ ജനനം) അതല്ലെങ്കില്‍ കുട്ടി സ്കൂളിലോ വീട്ടിലോ ഏതെങ്കിലും ബുദ്ധിമുട്ടുള്ള അവസ്ഥ (ഉദാഹരണത്തിന് അപമാനം, അവഗണന, മാതാപിതാക്കൾ വിവാഹബന്ധം പിരിയുക, സ്‌കൂളിൽ മുഠാളത്തരം നേരിടേണ്ടി വരിക, ടീച്ചർമാരുടെ വക പരിഹാസമോ ശിക്ഷയോ നേരിടേണ്ടി വരിക) ആണെങ്കില്‍ അത് കിടക്കയിൽ മൂത്രമൊഴിയ്ക്കലിന് ഉത്തേജനം നൽകിയെന്നു വരാം.
നിങ്ങളുടെ കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് സഹായകരമാകും വിധം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് ചില ചൂണ്ടുപലകകൾ ഇവിടെ നൽകുന്നു:
കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്ന അവസ്ഥയെ കുറിച്ച് കുട്ടികളോട് വിശദീകരിക്കുന്നത്
ഉറക്കവേളയിൽ മൂത്രസഞ്ചിയും തലച്ചോറും പരസ്പരം സൂചകപരമായ അടയാളങ്ങൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും പഠിക്കുമ്പോൾ, കിടക്ക നനയ്ക്കാതെ ഉണക്കി തന്നെ നിലനിർത്തുന്നതിന് കുട്ടികൾ പഠിക്കുന്നു.
ബംഗളുരുവിലെ നിംഹാൻസ് (NIMHANS) ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നിത്യ പൂർണ്ണിമ നൽകിയ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ്.ഈ ലേഖനം സമാഹരിച്ചിട്ടുള്ളത് .