മാനസികാസ്വാസ്ഥ്യം അനുഭവിച്ച ഒരാളെ സംബന്ധിച്ച്, ജോലിയിൽ തുടരുന്നതോ ജോലിസ്ഥലത്തേക്ക് മടങ്ങി എത്തുന്നതോ, അസുഖം ഭേദപ്പെടലിന്‍റെ ഒരു വലിയ ഭാഗമായി ഭവിക്കാറുണ്ട്. ജോലിക്കു പോകുക, ഒരു ദിനചര്യ ഉണ്ടാകുക, ഫലപ്രദമായ രീതിയിൽ നിലകൊള്ളുക എന്നത് ആ വ്യക്തിക്ക് ഒരു ഉദ്ദേശലക്ഷ്യത്തെ കുറിച്ച് ബോധം ഉണ്ടാകുന്നതിനും അതു വഴി ആവരുടെ ആത്മവിശ്വാസവും സ്വാഭിമാനവും ഉയര്‍ത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു. തങ്ങൾക്കു ചുറ്റുമുള്ളവരെ മാനസിക അസുഖത്തെ കുറിച്ച് ബോധവൽക്കരിക്കുകയും അതുവഴി എല്ലാത്തരം ആളുകളേയും ഉൾക്കൊള്ളിക്കുന്ന തരം ചുറ്റുപാട് സൃഷ്ടിക്കുകയും ചെയ്യുന്നതിനും കഴിയുന്നു എന്ന് ഒരു അധിക പ്രയോജനം കൂടി ഇതിന് ഉണ്ട്.
ഇതുകൂടി വായിക്കുക : എപ്പോഴാണ് മാനസിക അസുഖം ബാധിച്ച ഒരു വ്യക്തിക്കു ജോലിയിലേക്കു മടങ്ങുവാൻ കഴിയുക?
ഇത്രയും പറഞ്ഞെങ്കിലും മിയ്ക്ക സ്ഥാപനങ്ങളും മാനസികാസ്വാസ്ഥ്യം ബാധിച്ച ആളുകളോട് അത്രയൊന്നും ഉൾക്കൊള്ളുന്ന സമീപനം കൈക്കൊള്ളാറില്ല. പലേ സ്ഥാപനങ്ങളും പ്രത്യേക സന്ദർഭം അനുസരിച്ച് മാനസിക അസുഖം ബാധിച്ച ജീവനക്കാരെ പിന്തുണയ്ക്കാറുണ്ട്, എന്നാൽ വിപുലമായ രീതിയിൽ ഈ വിഷയം സംബോധന ചെയ്യുന്ന തരത്തിലുള്ള എന്തെങ്കിലും നിയന്ത്രണ നയങ്ങളോ വ്യാവസായിക നയങ്ങളോ തീരെ വിരളമാണ്. മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയെ സംബന്ധിച്ചും സ്ഥാപനത്തിന്‍റെ മാനേജ്‌മെന്‍റിനെ സംബന്ധിച്ചും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഇത്. മാനസിക അസ്വാസ്ഥ്യം ബാധിച്ച ആളുകൾക്ക് തങ്ങളുടെ ജോലി സുരക്ഷിതത്വം, ജോലിസ്ഥലത്തെ വൈകാരിക സ്വാസ്ഥ്യം എന്നിവ സംബന്ധിച്ച് ഇത് അസ്ഥിരത ധ്വനിപ്പിക്കുകയും ചെയ്യുന്നു; കൃത്യമായ നയത്തിന്‍റെ അഭാവം അർത്ഥമാക്കുന്നത് മാനേജ്‌മെന്‍റിനും മനുഷ്യ വിഭവശേഷി വകുപ്പിനും, ഈ ജീവനക്കാരനെ പിന്താങ്ങുന്നതിന് തീരെ കുറവ് അല്ലെങ്കിൽ ഒട്ടും തന്നെ വ്യവസ്ഥ ഇല്ല എന്നതാണ്.
മാനസിക അസുഖം ബാധിച്ച ഒരു വ്യക്തിക്ക്, ജോലിയിലേക്കു മടങ്ങിപ്പോകുമ്പോൾ, താഴെ വിവരിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചില ആകാംക്ഷകൾ ഉയര്‍ന്നേക്കാം:
ഇത്തരം ഉത്കണ്ഠകൾ അഭിസംബോധന ചെയ്യുന്നതിനും മാനസിക അസ്വാസ്ഥ്യാവസ്ഥ സംഭവിച്ചിട്ടുള്ള കൂടുതൽ ആളുകൾക്കു കൂടി ഉൾക്കൊള്ളൽ സൃഷ്ടിക്കുന്നതിനും വേണ്ടി സ്ഥാപനങ്ങൾക്ക് എന്താണ് ചെയ്യുവാൻ കഴിയുക?
ഞങ്ങൾ ഒരു കൂട്ടം ആളുകളോട് - അതിജീവിച്ചവർ, മാനവ വിഭവശേഷി വകുപ്പിലെ ഉദ്യോഗസ്ഥർ, മാനസികാരോഗ്യ വിദഗ്ദ്ധർ എന്നിവര്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു - സംസാരിച്ചു. മാനസിക അസുഖാവസ്ഥ സംഭവിച്ചിട്ടുള്ള വ്യക്തികൾക്ക് പിന്തുണ നൽകും വിധം ജോലിസ്ഥലത്തെ അന്തരീക്ഷം ക്രമീകരിക്കുന്നതിനായി എങ്ങനെയാണ് സ്ഥാപനങ്ങളിൽ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നതു സംബന്ധിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ ഇതാ ഇവിടെ നൽകുന്നു:
കമ്പനിയുടെ നയങ്ങളിൽ ജീവനക്കാരുടെ മാനസിക സ്വാസ്ഥ്യത്തിന് പ്രാമുഖ്യം നൽകുന്നുണ്ടെങ്കിൽ ഇതെല്ലാം സാദ്ധ്യമാണ് എന്നാണ് ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപദേഷ്ടാവ് മൗലിക ശർമ്മ വിശ്വസിക്കുന്നത്. "അതിനു ശേഷം മാനേജർമാരേയും സഹജീവനക്കാരേയും അസുഖത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും വിധിക്കാത്ത രീതിയിൽ പെരുമാറുന്നതിനും, നിർവചിച്ചിട്ടുള്ള നിയതമായ സംവിധാനങ്ങൾക്ക് അപ്പുറം പോയി പ്രവർത്തിക്കുന്നതിനും സഹായം നല്‍കുന്നതിനും തക്കവിധം പരിശീലിപ്പിച്ചെടുക്കുക. ഇത്തരത്തിൽ ആകുമ്പോൾ മാനസിക ആരോഗ്യ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റി സുതാര്യത ഉണ്ടാകുന്നു, ആളുകൾക്ക് തങ്ങൾ അപമാനിതരാക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാകുന്നുമില്ല. ഒരു സഹപ്രവർത്തകന് പിന്തുണ ആവശ്യമായി വരുന്ന ഏത് അവസ്ഥയും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് സഹജീവനക്കാരേയും മാനേജറേയും അധികാരപ്പെടുത്തുകയും ചെയ്യുന്നു."